THE MESSAGE OF THE QURAN

Surah Ya Sin — O Thou Human Being

യാസീന്‍ · Surah 36 of 114 · 83 verses · Makkah

36:1

يسٓ﴿١﴾

O THOU human being!

ഹേ മനുഷ്യാ!

36:2

وَٱلْقُرْءَانِ ٱلْحَكِيمِ﴿٢﴾

Consider this Qur'an full of wisdom:

വിജ്ഞാനം നിറഞ്ഞ ഈ ഖുര്‍ആനാണെ:

36:3

إِنَّكَ لَمِنَ ٱلْمُرْسَلِينَ﴿٣﴾

verily, thou att indeed one of God's message-bearers,

നിശ്ചയമായും, നീ ദൈവത്തിന്റെ സന്ദേശവാഹകരിലൊരാളാകുന്നു,

36:4

عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٤﴾

pursuing a straight way

നേരായ പാത സ്വീകരിക്കുന്നവന്‍,

36:5

تَنزِيلَ ٱلْعَزِيزِ ٱلرَّحِيمِ﴿٥﴾

by [virtue of] what is being bestowed from on high by the Almighty, the Dispenser of Grace,

പരമശക്തനും കാരുണ്യവാനുമായ ദൈവത്തിങ്കൽ നിന്നും ഇറക്കപ്പെട്ടതിന്റെ (നന്മയാല്‍)

36:6

لِتُنذِرَ قَوْمًۭا مَّآ أُنذِرَ ءَابَآؤُهُمْ فَهُمْ غَٰفِلُونَ﴿٦﴾

[bestowed upon thee] so that thou mayest warn people whose forefathers had not been warned, and who therefore are unaware [of the meaning of right and wrong].

(അത് നിനക്ക് മേല്‍ ഇറക്കപ്പെട്ടിരിക്കുന്നു) എന്തെന്നാല്‍, അതുകൊണ്ട് നീ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക, അവരുടെ പൂര്‍വപിതാക്കന്മാര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടില്ല, അതുകൊണ്ട് തന്നെ അവര്‍ (ശരിയുടയെും തെറ്റിന്റെയും അര്‍ത്ഥങ്ങളെപ്പറ്റി) അജ്ഞരാകുന്നു.

36:7

لَقَدْ حَقَّ ٱلْقَوْلُ عَلَىٰٓ أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ﴿٧﴾

Indeed, the word [of God's condemnation] is bound to come true against most of them: for they will not believe.

തീര്‍ച്ചയായും, (ദൈവ ശാപത്തിന്റെ) വാക്കുകള്‍ അവര്‍ക്ക് മേല്‍ സത്യമാകാനൊരുങ്ങുകയാണ് : എന്തെന്നാല്‍ അവര്‍ വിശ്വസിക്കുന്നില്ല.

36:8

إِنَّا جَعَلْنَا فِىٓ أَعْنَٰقِهِمْ أَغْلَٰلًۭا فَهِىَ إِلَى ٱلْأَذْقَانِ فَهُم مُّقْمَحُونَ﴿٨﴾

Behold, around their necks We have put shackles, reaching up to their chins, so that their heads are forced up;

നോക്കുക, നാം അവരുടെ കഴുത്തുകളില്‍ വിലങ്ങുകളണിയിച്ചിരിക്കുന്നു,അത് അവരുടെ താടിയെല്ലുകളില്‍ വരെ എത്തുന്നുണ്ട്, അതിനാല്‍ അവരുടെ തലകള്‍ ഉയര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്;

36:9

وَجَعَلْنَا مِنۢ بَيْنِ أَيْدِيهِمْ سَدًّۭا وَمِنْ خَلْفِهِمْ سَدًّۭا فَأَغْشَيْنَٰهُمْ فَهُمْ لَا يُبْصِرُونَ﴿٩﴾

and We have set a barrier before them and a barrier behind them, and We have enshrouded them in veils so that they cannot see:

നാം അവര്‍ക്ക് മുന്നിലും അവരുടെ പിന്നിലും തടസ്സങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു, അവര്‍ ഒരിക്കലും കാണാതിരിക്കാന്‍ വേണ്ടി മൂടുപടങ്ങളാല്‍ അവരെ പൊതിയുകയും ചെയ്തിരിക്കുന്നു:

36:10

وَسَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ﴿١٠﴾

thus, it is all one to them whether thou warnest them or dost not warn them: they will not believe.

അങ്ങനെ, നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയാലും നല്‍കിയിട്ടില്ലെങ്കിലും അവര്‍ക്ക് ഒരുപോലെയാണ്, അവര്‍ വിശ്വസിക്കുകയില്ല.

36:11

إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكْرَ وَخَشِىَ ٱلرَّحْمَٰنَ بِٱلْغَيْبِ ۖ فَبَشِّرْهُ بِمَغْفِرَةٍۢ وَأَجْرٍۢ كَرِيمٍ﴿١١﴾

Thou canst [truly] warn only him who is willing to take the reminder to heart, and who stands in awe of the Most Gracious although He is beyond the reach of human perception: unto such, then, give the glad tiding of [God's] forgiveness and of a most excellent reward.

ഈ മുന്നറിയിപ്പിനെ ഹൃദയത്തോട് ചേര്‍ത്ത് വെക്കാന്‍ തയ്യാറായവര്‍ക്ക് മാത്രമെ നിനക്ക് (യഥാര്‍ത്ഥത്തില്‍) മുന്നറിയിപ്പ് നല്‍കാന്‍ കഴിയുകയുള്ളു,അതുപോലെത്തന്നെ, മനുഷ്യന്റെ ഗ്രാഹ്യശേഷിക്കപ്പുറത്താണെങ്കിലും ഏറ്റവും കരുണാനിധിയായ അല്ലാഹുവിനോടുള്ള ഭയഭക്തിയില്‍ നില്‍ക്കുകയും ചെയ്യുന്നവരാവും അവര്‍: അങ്ങനെയുള്ള ആളുകള്‍ക്ക്, പാപമുക്തിയുടെയും ദൈവത്തിങ്കൽ നിന്നുള്ള ഏറ്റവും മികച്ച പ്രതിഫലത്തിന്റെയും സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളുക.

36:12

إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ ۚ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍۢ مُّبِينٍۢ﴿١٢﴾

Verily, We shall indeed bring the dead back to life; and We shall record whatever [deeds] they have sent ahead, and the traces [of good and evil] which they have left behind: for of all things do We take account in a record clear.

നിശ്ചയമായും, നാം മരണപ്പെട്ടവരെയെല്ലാം പുനരുജ്ജീവിപ്പിക്കുന്നതായിരിക്കും; അവര്‍ മുമ്പെ ചെയ്തിട്ടുള്ളതെല്ലാം (എല്ലാ പ്രവൃത്തികളും) നാം രേഖപ്പെടുത്തുന്നതുമാണ്, അവര്‍ ബാക്കിവെച്ച് പോയ (നന്മയുടെയും തിന്മയുടെയും) അടയാളങ്ങളും നാം രേഖപ്പെടുത്തും: അങ്ങനെ എല്ലാം സംഗതികളും നാം വ്യക്തമായ രേഖയിലുള്‍പ്പെടുത്തുന്നതാകുന്നു.

36:13

وَٱضْرِبْ لَهُم مَّثَلًا أَصْحَٰبَ ٱلْقَرْيَةِ إِذْ جَآءَهَا ٱلْمُرْسَلُونَ﴿١٣﴾

AND SET FORTH unto them a parable - [the story of how] the people of a township [behaved] when [Our] message-bearers came unto them.

അവരുടെ മുന്നിലേക്ക് ഒരു ദൃഷ്ടാന്ത കഥ പറഞ്ഞുകൊടുക്കുക- ഒരു പട്ടണത്തിലെ ആളുകള്‍ (എങ്ങനെയാണ്) (നമ്മുടെ) സന്ദേശവാഹകര്‍ അവരിലേക്കെത്തിയപ്പോള്‍ (പെരുമാറിയത് എന്നതിനെക്കുറിച്ചുള്ള കഥ).

36:14

إِذْ أَرْسَلْنَآ إِلَيْهِمُ ٱثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍۢ فَقَالُوٓا۟ إِنَّآ إِلَيْكُم مُّرْسَلُونَ﴿١٤﴾

Lo! We sent unto them two [apostles], and they gave the lie to both; and so We strengthened [the two] with a third; and thereupon they said: "Behold, we have been sent unto you [by God]!"

നാം അവരിലേക്ക് രണ്ട് ദൂതന്മാരെ അയക്കുകയുണ്ടായി, അവരെ രണ്ടുപേരെയും അവര്‍ തള്ളിക്കളഞ്ഞു: അങ്ങനെ നാം ഒരു മൂന്നാമനെ കൂടെ അയച്ചുകൊണ്ട് അവരെ ശക്തിപ്പെടുത്തി; അങ്ങനെ അവര്‍ പറഞ്ഞു: “നോക്കുക, അല്ലാഹുവാണ് ഞങ്ങളെ നിങ്ങളിലേക്ക് അയച്ചിരിക്കുന്നത്”!

36:15

قَالُوا۟ مَآ أَنتُمْ إِلَّا بَشَرٌۭ مِّثْلُنَا وَمَآ أَنزَلَ ٱلرَّحْمَٰنُ مِن شَىْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ﴿١٥﴾

[The others] answered: "You are nothing but mortal men like ourselves; moreover, the Most Gracious has never bestowed aught [of revelation] from on high. You do nothing but lie !"

(മറ്റുള്ളവര്‍) മറുപടി നല്‍കി: “നിങ്ങളും ഞങ്ങളെപ്പോ ലെ മനുഷ്യന്മാരല്ലാതെ മറ്റാരുമല്ല; മാത്രവുമല്ല ഏറ്റവും കരുണാനിധിയായ അല്ലാഹുവാകട്ടെ ഞങ്ങളിലേക്ക് യാതൊരുവിധ സന്ദേശവും മുകളില്‍ നിന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ പറയുന്നത് കളവല്ലാതെ മറ്റൊന്നുമല്ല!”

36:16

قَالُوا۟ رَبُّنَا يَعْلَمُ إِنَّآ إِلَيْكُمْ لَمُرْسَلُونَ﴿١٦﴾

Said [the apostles]: "Our Sustainer knows that we have indeed been sent unto you;

അപ്പോള്‍ (ദൈവത്തിന്റെ ദൂതന്മാര്‍) പറഞ്ഞു: “ഞങ്ങളെ നിങ്ങളിലേക്ക് തന്നെയാണ് അയച്ചതെന്ന് ഞങ്ങളുടെ രക്ഷിതാവിന് വ്യക്തമായും അറിയാം;

36:17

وَمَا عَلَيْنَآ إِلَّا ٱلْبَلَٰغُ ٱلْمُبِينُ﴿١٧﴾

but we are not bound to do more than clearly deliver the message [entrusted to us]."

(ഞങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ട) സന്ദേശം വളരെ വ്യക്തമായി എത്തിക്കുക എന്നതിലപ്പുറം ഞങ്ങള്‍ക്ക് വേറെ കര്‍ത്തവ്യങ്ങളൊന്നുമല്ല.

36:18

قَالُوٓا۟ إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا۟ لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌۭ﴿١٨﴾

Said [the others]: "Truly, we augur evil from you! Indeed, if you desist not, we will surely stone you, and grievous suffering is bound to befall you at our hands!"

അപ്പോള്‍ (മറ്റുള്ളവര്‍) പറഞ്ഞു: “സത്യമായും, നിങ്ങളില്‍ ഞങ്ങള്‍ ദുശ്ശകുനമാണ് കാണുന്നത്! നിശ്ചയമായും, നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്വയം വിരമിക്കുന്നില്ലെങ്കില്‍, നിങ്ങളെ ഞങ്ങള്‍ കല്ലെറിയും, അതുപോലെ അത്യന്തം വേദനാജനകമായ ശിക്ഷ നിങ്ങള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യും!”

36:19

قَالُوا۟ طَٰٓئِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌۭ مُّسْرِفُونَ﴿١٩﴾

[The apostles] replied: "Your destiny, good or evil, is [bound up] with yourselves! [Does it seem evil to you] if you are told to take [the truth] to heart? Nay, but you are people who have wasted their own selves!"

അപ്പോള്‍ (ദൈവത്തിന്റെ ദൂതന്മാര്‍) മറുപടി പറഞ്ഞു: “നിങ്ങളുടെ വിധി, അത് നന്മയായിക്കോട്ടെ തിന്മയായിക്കോട്ടെ, അത് നിങ്ങളുമായി തന്നെയാണ് ചേര്‍ന്ന് കിടക്കുന്നത്!നിങ്ങളോട് (സത്യത്തെ) വിശ്വസിക്കാന്‍ പറഞ്ഞത് (നിങ്ങള്‍ക്ക് ദുശ്ശകുനമായാണോ തോന്നുന്നത്?) അല്ല, നിങ്ങള്‍ നിങ്ങളുടെ ജീവിതം തന്നെ വഴികേടിലാക്കിയവരാകുന്നു!”

36:20

وَجَآءَ مِنْ أَقْصَا ٱلْمَدِينَةِ رَجُلٌۭ يَسْعَىٰ قَالَ يَٰقَوْمِ ٱتَّبِعُوا۟ ٱلْمُرْسَلِينَ﴿٢٠﴾

At that, a man came running from the farthest end of the city, [and] exclaimed: "O my people! Follow these message-bearers!

അപ്പോള്‍, നഗരത്തിന്റെ വിദൂരമായ ഒരറ്റത്തുനിന്നും ഒരാള്‍ ഓടിവന്നു, (എന്നിട്ട്) ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഹേ, എന്റെ ജനങ്ങളെ, ഈ സന്ദേശവാഹകരെ നിങ്ങള്‍ പിന്‍പറ്റുക!

Continue reading all 83 verses →
Loading the reader…