THE MESSAGE OF THE QURAN

Surah Nuh — Noah

നൂഹ് · Surah 71 of 114 · 28 verses · Makkah

71:1

إِنَّآ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌۭ﴿١﴾

BEHOLD. We sent Noah unto his people. [saying:] "Warn thy people ere grievous suffering befall them!

ഓർക്കുക, നാം നോഹയെ അദ്ദേഹത്തിന്റെ ജനതയിലേക്ക് അയച്ചു, (ഇപ്രകാരം കൽപ്പിച്ചുകൊണ്ട്:) "നിന്റെ ജനതയ്ക്ക് കഠിനമായ ശിക്ഷ വന്നെത്തുന്നതിന് മുൻപ് നീ അവർക്ക് മുന്നറിയിപ്പ് നൽകുക!"

71:2

قَالَ يَٰقَوْمِ إِنِّى لَكُمْ نَذِيرٌۭ مُّبِينٌ﴿٢﴾

[And Noah] said: "O my people! I am but a plain warner to you, [sent to tell you]

അപ്പോൾ നോഹ പറഞ്ഞു: "ഓ എന്റെ ജനങ്ങളേ! തീർച്ചയായും ഞാൻ നിങ്ങൾക്ക് വ്യക്തമായൊരു മുന്നറിയിപ്പുകാരൻ മാത്രമാകുന്നു, (ഇത് നിങ്ങളോട് പറയാൻ നിയോഗിക്കക്കപ്പെട്ടവൻ):

71:3

أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ﴿٣﴾

that you should worship God [alone] and be conscious of Him. "Now do pay heed unto me,

നിങ്ങൾ ദൈവത്തെ (മാത്രം) ആരാധിക്കണമെന്നും അവിടുത്തെ ഭയഭക്തിയോടെ സൂക്ഷിക്കണമെന്നും. 'ഇനി നിങ്ങൾ എന്നെ അനുസരിക്കുക’,

71:4

يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰٓ أَجَلٍۢ مُّسَمًّى ۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ﴿٤﴾

so that He may forgive you some of your sins, and grant you respite until a term known [to Him alone]: but, behold, when the term appointed by God does come, it can never be put back - if you but knew it!"

അങ്ങനെയെങ്കിൽ അവൻ നിങ്ങളുടെ പാപങ്ങളിൽ ചിലത് നിങ്ങൾക്ക് പൊറുത്തുതരികയും, (അവനു മാത്രം) അറിയാവുന്ന ഒരു നിശ്ചിത അവധി വരെ നിങ്ങൾക്ക് ആയുസ്സ് നീട്ടിത്തരികയും ചെയ്യും: എന്നാൽ, ദൈവം നിശ്ചയിച്ച ആ അവധി വന്നെത്തിയാൽ, അത് ഒരിക്കലും വൈകിപ്പിക്കപ്പെടുകയില്ല — നിങ്ങൾ അത് അറിഞ്ഞിരുന്നെങ്കിൽ!"

71:5

قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًۭا وَنَهَارًۭا﴿٥﴾

[And after a time, Noah] said: "O my Sustainer! Verily, I have been calling unto my people night and day

(കുറെക്കാലത്തിന് ശേഷം നോഹ പറഞ്ഞു): "ഓ എന്റെ നാഥാ! തീർച്ചയായും ഞാൻ എന്റെ ജനതയെ രാവും പകലും വിളിച്ചു കൊണ്ടിരുന്നു,

71:6

فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًۭا﴿٦﴾

but my call has only caused them to flee farther and farther away [from Thee].

എന്നാൽ എന്റെ വിളി അവരെ (നിന്നിൽ നിന്ന്) കൂടുതൽ കൂടുതൽ ഓടിയകലാൻ മാത്രമേ കാരണമാക്കിയുള്ളൂ.

71:7

وَإِنِّى كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوٓا۟ أَصَٰبِعَهُمْ فِىٓ ءَاذَانِهِمْ وَٱسْتَغْشَوْا۟ ثِيَابَهُمْ وَأَصَرُّوا۟ وَٱسْتَكْبَرُوا۟ ٱسْتِكْبَارًۭا﴿٧﴾

And behold, whenever I called unto them with a view to Thy granting them forgiveness, they put their fingers into their ears, and wrapped themselves up in their garments [of sin]; and grew obstinate, and became [yet more] arrogant in their false pride.

നോക്കൂ, നീ അവർക്ക് പാപമോചനം നൽകുന്നതിനായി ഞാൻ എപ്പോഴൊക്കെ അവരെ വിളിച്ചുവോ, അപ്പോഴൊക്കെ അവർ തങ്ങളുടെ വിരലുകൾ തങ്ങളുടെ ചെവികളിൽ തിരുകുകയും, തങ്ങളുടെ (പാപമാകുന്ന) വസ്ത്രങ്ങളാൽ തങ്ങളെത്തന്നെ മൂടുകയും ചെയ്തു; അവർ തങ്ങളുടെ വാശിയിൽ ഉറച്ചുനിൽക്കുകയും തങ്ങളുടെ വ്യാജമായ അഹങ്കാരത്തിൽ കൂടുതൽ ഗർവ്വുള്ളവരായി മാറുകയും ചെയ്തു.

71:8

ثُمَّ إِنِّى دَعَوْتُهُمْ جِهَارًۭا﴿٨﴾

"And behold I called unto them openly;

പിന്നീട്, ഞാൻ അവരെ പരസ്യമായി വിളിച്ചു;

71:9

ثُمَّ إِنِّىٓ أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًۭا﴿٩﴾

and, behold I preached to them in public; and I spoke to them secretly, in private;

അതിനുശേഷം ഞാൻ അവർക്കിടയിൽ പരസ്യമായി പ്രബോധനം നടത്തുകയും, തികച്ചും രഹസ്യമായി അവരോട് തനിച്ചു സംസാരിക്കുകയും ചെയ്തു;

71:10

فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًۭا﴿١٠﴾

and I said: "'Ask your Sustainer to forgive you your sins - for, verily, He is all-forgiving!

ഞാൻ അവരോട് പറഞ്ഞു: "'നിങ്ങളുടെ രക്ഷിതാവിനോട് നിങ്ങൾ പാപമോചനം തേടുവിൻ — കാരണം, തീർച്ചയായും അവൻ ഏറെ പൊറുത്തുതരുന്നവനാകുന്നു!

71:11

يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًۭا﴿١١﴾

He will shower upon you heavenly blessings abundant,

അവൻ ആകാശത്തുനിന്ന് നിങ്ങൾക്ക് സമൃദ്ധമായി മഴ പെയ്യിച്ചുതരും,

71:12

وَيُمْدِدْكُم بِأَمْوَٰلٍۢ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍۢ وَيَجْعَل لَّكُمْ أَنْهَٰرًۭا﴿١٢﴾

and will aid you with worldly goods and children, and will bestow upon you gardens, and bestow upon you running waters.

ലൗകിക സമ്പത്തും സന്താനങ്ങളും നൽകി നിങ്ങളെ സഹായിക്കുകയും, നിങ്ങൾക്ക് തോട്ടങ്ങൾ പ്രധാനം ചെയ്യുകയും, നിങ്ങൾക്ക് നീരൊഴുക്കുകൾ നൽകുകയും ചെയ്യും.

71:13

مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًۭا﴿١٣﴾

"'What is amiss with you that you cannot look forward to God's majesty,

ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് നിങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ലാതിരിക്കാൻ നിങ്ങൾക്ക് എന്ത് പറ്റി?

71:14

وَقَدْ خَلَقَكُمْ أَطْوَارًا﴿١٤﴾

seeing that He has created [every one of] you in successive stages?

അവിടുന്ന് നിങ്ങളെ ഓരോരുത്തരെയും വിവിധ ഘട്ടങ്ങളിലായി സൃഷ്ടിച്ചതാണെന്ന കാര്യം നിങ്ങൾ കാണുന്നില്ലേ?

71:15

أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا﴿١٥﴾

"'Do you not see how God has created seven heavens in full harmony with one another,

ദൈവം എങ്ങനെയാണ് സപ്തവാനങ്ങളെ പരസ്പരം പൂർണ്ണമായ പൊരുത്തത്തിൽ സൃഷ്ടിച്ചിട്ടുള്ളത് എന്ന് നിങ്ങൾ നോക്കുന്നില്ലേ?

71:16

وَجَعَلَ ٱلْقَمَرَ فِيهِنَّ نُورًۭا وَجَعَلَ ٱلشَّمْسَ سِرَاجًۭا﴿١٦﴾

and has set up within them the moon as a light [reflected] and set up the sun as a [radiant] lamp?

അവയിലവന്‍ ചന്ദ്രനെ പ്രശോഭിതമായ ഒരു വെളിച്ചമായും, സൂര്യനെ (പ്രദീപ്തമായ) ഒരു വിളക്കായും അവിടുന്ന് നിശ്ചയിച്ചിരിക്കുന്നു.

71:17

وَٱللَّهُ أَنۢبَتَكُم مِّنَ ٱلْأَرْضِ نَبَاتًۭا﴿١٧﴾

"'And God has caused you to grow out of the earth in [gradual] growth; and thereafter He will return you to it [in death]:

'ദൈവം നിങ്ങളെ മണ്ണിൽ നിന്ന് ക്രമാനുഗതമായ ഒരു വളർച്ചയിലൂടെ വളർത്തിക്കൊണ്ടുവന്നു; അതിനുശേഷം അവൻ നിങ്ങളെ അതിലേക്ക് തന്നെ മടക്കും, മരണത്തിലൂടെ:

71:18

ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًۭا﴿١٨﴾

and [then] He will bring you forth [from it] in resurrection.

പിന്നീട് അവൻ പുനരുത്ഥാന നാളിൽ നിങ്ങളെ അതിൽ നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും.

71:19

وَٱللَّهُ جَعَلَ لَكُمُ ٱلْأَرْضَ بِسَاطًۭا﴿١٩﴾

"'And God has made the earth a wide expanse for you,

'ദൈവം ഭൂമിയെ നിങ്ങൾക്ക് വിശാലമായൊരു വിരിപ്പാക്കിത്തന്നിരിക്കുന്നു,

71:20

لِّتَسْلُكُوا۟ مِنْهَا سُبُلًۭا فِجَاجًۭا﴿٢٠﴾

so that you might walk thereon on spacious paths.'"

അതിലെ വിശാലമായ പാതകളിലൂടെ നിങ്ങൾക്ക് സഞ്ചരിക്കാൻ വേണ്ടി.

Continue reading all 28 verses →
Loading the reader…