അൽ മുർസലാത്ത് · Surah 77 of 114 · 50 verses · Makkah
وَٱلْمُرْسَلَٰتِ عُرْفًۭا﴿١﴾
CONSIDER these [messages,] sent forth in waves
അലകളായി അയക്കപ്പെട്ടിട്ടുള്ള (ഈ സന്ദേശങ്ങളെ) കുറിച്ച് ചിന്തിക്കുക,
فَٱلْعَٰصِفَٰتِ عَصْفًۭا﴿٢﴾
and then storming on with a tempest's force!
തുടർന്ന് കൊടുങ്കാറ്റിന്റെ ശക്തിയോടെ ആഞ്ഞടിക്കുന്നവയെയും!
وَٱلنَّٰشِرَٰتِ نَشْرًۭا﴿٣﴾
Consider these [messages] that spread [the truth] far and wide,
(സത്യത്തെ) എങ്ങും പടർത്തുന്ന ഈ (സന്ദേശങ്ങളെ) കുറിച്ച് ചിന്തിക്കുക,
فَٱلْفَٰرِقَٰتِ فَرْقًۭا﴿٤﴾
thus separating [right and wrong] with all clarity,
അങ്ങനെ (ശരിയും തെറ്റും തമ്മിൽ) തികഞ്ഞ വ്യക്തതയോടെ വേർതിരിക്കുന്നവയെയും,
فَٱلْمُلْقِيَٰتِ ذِكْرًا﴿٥﴾
and then giving forth a reminder,
എന്നിട്ട് ഒരു ഓർമ്മപ്പെടുത്തൽ നൽകുന്നവയെയും കുറിച്ച്,
عُذْرًا أَوْ نُذْرًا﴿٦﴾
[promising] freedom from blame or [offering] a warning!
കുറ്റവിമുക്തി (വാഗ്ദാനം ചെയ്യുന്നതായോ) അല്ലെങ്കിൽ ഒരു താക്കീത് (നൽകുന്നതായോ ഉള്ളത്)!
إِنَّمَا تُوعَدُونَ لَوَٰقِعٌۭ﴿٧﴾
BEHOLD, all that you are told to expect will surely come to pass.
തീർച്ചയായും, നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളെല്ലാം തന്നെ സംഭവിക്കുക തന്നെ ചെയ്യും.
فَإِذَا ٱلنُّجُومُ طُمِسَتْ﴿٨﴾
Thus, [it will come to pass] when the stars are effaced,
അങ്ങനെ, നക്ഷത്രങ്ങൾ പ്രഭമങ്ങി ഇല്ലാതാകുമ്പോൾ (ആ കാര്യം സംഭവിക്കുക തന്നെ ചെയ്യും),
وَإِذَا ٱلسَّمَآءُ فُرِجَتْ﴿٩﴾
and when the sky is rent asunder,
ആകാശം പിളരുമ്പോൾ,
وَإِذَا ٱلْجِبَالُ نُسِفَتْ﴿١٠﴾
and when the mountains are scattered like dust,
പർവ്വതങ്ങൾ ധൂളിയായി പറത്തപ്പെടുമ്പോൾ,
وَإِذَا ٱلرُّسُلُ أُقِّتَتْ﴿١١﴾
and when all the apostles are called together at a time appointed...
ദൂതന്മാരെല്ലാം നിശ്ചിത സമയത്ത് ഒരുമിച്ചു കൂട്ടപ്പെടുമ്പോൾ...
لِأَىِّ يَوْمٍ أُجِّلَتْ﴿١٢﴾
For what day has the term [of all this] been set?
ഏതു നാളിലേക്കാണിതിന്റെ അവധി നിശ്ചയിക്കപ്പെട്ടത്?
لِيَوْمِ ٱلْفَصْلِ﴿١٣﴾
For the Day of Distinction [between the true and the false]!
(സത്യവും അസത്യവും തമ്മിൽ) വേർതിരിക്കുന്ന ആ തീർപ്പുദിനത്തിലേക്ക്!
وَمَآ أَدْرَىٰكَ مَا يَوْمُ ٱلْفَصْلِ﴿١٤﴾
And what could make thee conceive what that Day of Distinction will be?
ആ തീർപ്പുദിനം എന്താണെന്ന് നിനക്ക് മനസ്സിലാക്കിത്തരുന്നത് ഏത് കാര്യമാണ്?
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿١٥﴾
Woe on that Day unto those who give the lie to the truth!
സത്യത്തെ നിഷേധിച്ചു തള്ളിയവർക്ക് അന്നാളില്‍ വലിയ നാശം!
أَلَمْ نُهْلِكِ ٱلْأَوَّلِينَ﴿١٦﴾
Did We not destroy [so many of] those [sinners] of olden days?
പൂർവ്വികരായ (ആ പാപികളിൽ പലരെയും) നാം നശിപ്പിച്ചിട്ടില്ലേ?
ثُمَّ نُتْبِعُهُمُ ٱلْءَاخِرِينَ﴿١٧﴾
And We shall let them be followed by those of later times:
പിന്നീട് വരുന്നവരെയും അവരുടെ പിന്നാലെ നാം അങ്ങോട്ട് തന്നെ ചേര്‍ക്കും.
كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ﴿١٨﴾
[for] thus do We deal with such as are lost in sin.
(കാരണം) പാപത്തിൽ മുഴുകിയവരോട് ഇതാണ് നാം ചെയ്യുക.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿١٩﴾
Woe on that Day unto those who give the lie to the truth!
സത്യത്തെ നിഷേധിച്ചു തള്ളിയവർക്ക് ആ നാളിൽ വലിയ നാശം!
أَلَمْ نَخْلُقكُّم مِّن مَّآءٍۢ مَّهِينٍۢ﴿٢٠﴾
Did We not create you out of a humble fluid
നിസ്സാരമായ ഒരു ദ്രാവകത്തിൽ നിന്നല്ലേ നാം നിങ്ങളെ സൃഷ്ടിച്ചത്?